Sunday, May 19, 2013

ജ്ഞാനസപര്യയുടെ ഒരായുസ്‌

       1998-ല്‍ മലപ്പുറം കാട്ടുങ്ങലില്‍ നടന്ന ഒരു ബസപകടം കല്യാണപാര്‍ട്ടി സഞ്ചരിച്ച ജീപ്പും ബസും കൂട്ടിയിടിച്ചുണ്ടായ ഭീകര ദുരന്തത്തില്‍ നിരവധി പേര്‍ മരിച്ചു. മലപ്പുറം കാളമ്പാടിയിലെ 15 ഉം 17 ഉം പ്രായമായ രണ്ട്‌ പെണ്‍കുട്ടികള്‍ കൂടി തല്‍ക്ഷണം മരിച്ചു. രണ്ടു പേരും കാളമ്പാടിക്കാര്‍ക്ക്‌ എല്ലാമെല്ലാമായ അരീക്കത്ത്‌ മുഹമ്മദ്‌ മുസ്‌ലിയാരുടെ മക്കള്‍ കല്യാണ പ്രായത്തോടടുക്കുന്ന രണ്ട്‌ യുവമിഥുനങ്ങള്‍ കാളമ്പാടി ഗ്രാമം വാര്‍ത്ത കേട്ട്‌ അക്ഷരാര്‍ത്ഥത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്നു. വിവമറിയുമ്പോള്‍ പിതാവ്‌ മുഹമ്മദ്‌ മുസ്‌ലിയാര്‍ പട്ടിക്കാട്‌ ജാമിഅ നൂരിയ്യയില്‍ ക്ലാസെടുത്തുകൊണ്ടിരിക്കുകയാണ്‌. ജാമിഅയിലെ ജീവനക്കാര്‍ വിവരം എങ്ങനെ ഉസ്‌താദിനെ അറിയിക്കുമെന്നറിയാതെ വിയര്‍ക്കുന്ന നിമിഷം ദുഃഖം കടിച്ചമര്‍ത്തി അവര്‍ ബുഖാരി ദര്‍സ്‌ നടത്തിക്കൊണ്ടിരിക്കുന്ന ഉസ്‌താദിനെ വിവരമറിയിച്ചു. ഒരു നിമിഷം, `ഇന്നാലില്ലാഹി...

ആത്മീയതയുടെ കാവലാള്‍

         `നിങ്ങള്‍ക്ക്‌ സ്വന്തമായി ഒരു പത്രം വേണം എടോ' - 1990ല്‍ ശംസുല്‍ ഉലമ ഇ കെ ഉസ്‌താദ്‌ ഈ വിനീതനോട്‌ സംസാരത്തിനിടയില്‍ പറഞ്ഞ ഒരു വാക്ക്‌. അക്കാലത്ത്‌ ഈ വിനീതന്‍ എസ്‌ കെ എസ്‌ എസ്‌ എഫ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്‌. രണ്ടു പതിറ്റാണ്ടുകള്‍ പിന്നിട്ടു. സുപ്രഭാതം ദിനപത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്ന്‌ വരുന്നു. ശംസുല്‍ ഉലമയുടെ ആ വാക്ക്‌ യാഥാര്‍ത്ഥ്യമാക്കാനുള്ള പ്രാഥമിക പരിപാടികള്‍ക്ക്‌ ഔദ്യോഗികമായി തുടക്കം കുറിച്ചത്‌ ആദരണീയനായി കാളമ്പാടി ഉസ്‌താദ്‌ അവര്‍കളായിരുന്നു. സുപ്രഭാതത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കാന്‍ കോഴിക്കോട്‌ സജ്ജമാക്കിയ മീഡിയ സെന്റര്‍ സമസ്‌തകേരള ജംഇയ്യത്തുല്‍ ഉലമയുടെ അജയ്യനായ അധ്യക്ഷന്‍ ഉസ്‌താദ്‌ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍ ഔദ്യോഗികമായി ഉല്‍ഘാടനം ചെയ്‌തു. കണ്ണിയത്ത്‌ ഉസ്‌താദും ശംസുല്‍ ഉലമയും നേതൃത്വം നല്‍കിയ സമസ്‌തയുടെ അതേ രേഖയിലൂടെ...

ഹൃദയം നിറച്ച കടലുണ്ടി സന്ദര്‍ശനം

       കടലുണ്ടിയിലെ കടലോര ഗ്രാമത്തിലേക്ക്‌ എന്റെ വിവാഹ ദിവസം പച്ച ഷാളും തോളിലിട്ട്‌ നടന്നു വരുന്ന ഉസ്‌താദിന്റെ ചിത്രം ഹൃദയത്തിലെ ~ഓര്‍മ്മപുസ്‌കത്തില്‍ ഇന്നും ജീവനോടെയുണ്ട്‌. കല്ല്യാണ ക്ഷണവുമായി ഉസ്‌താദിന്റെ വീട്ടിലെത്തിയപ്പോള്‍ സൗകര്യപ്പെട്ടാല്‍ വരാമെന്നായിരുന്നു മറുപടി. പറഞ്ഞവാക്കും ചെയ്‌ത വാഗ്‌ദാനവും നിറവേറ്റുന്ന ജീവിതത്തിനാണ്‌ അര്‍ത്ഥമുളളതെന്ന തിരിച്ചറിവുളള ആ വലിയ മനുഷ്യന്‍ മലപ്പുറത്തെ കാളമ്പാടിയിലെ വീട്ടില്‍ നിന്നും വാഹനം കയറി എന്റെ ജീവിതമുഹൂര്‍ത്തത്തെ മംഗളകരമാക്കാന്‍ വന്ന നിമിഷം ഓര്‍ക്കുമ്പോള്‍ കണ്ണുകള്‍ നിറയുന്നു. ഉസ്‌താദ്‌ എന്ന്‌ അക്ഷരാര്‍ത്ഥത്തില്‍ പറയാവുന്നതായിരുന്ന ആ ജീവിതം. ദൈവത്തോടല്ലാതെ പ്രതിബന്ധതയില്ലാത്തതിനാല്‍ മതം പറയാന്‍ ആരും അവര്‍ക്ക്‌ തടസ്സമായിരുന്നില്ല. പ്രീതിയെന്നത്‌ ദൈവികമായതിനാല്‍ ആരേയും ഭയപ്പെടേണ്ടി വന്നിട്ടുമില്ല. കിതാബും മനനവും ആരാധനയുമായി ആ ജീവിതം...

നോമ്പനുഭവം പകര്‍ത്താനെത്തിയപ്പോള്‍...

         റമസാന്‍ മാസപ്പിറവി കാണാന്‍ മണിക്കൂറുകള്‍ മാത്രം. `ചന്ദ്രിക'യില്‍ ഇത്തവണ റമസാന്‍ വിശേഷങ്ങളുടെ തുടക്കം പണ്‌ഡിതശ്രേഷ്‌ഠനായ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാരില്‍നിന്നാവണം. അസോസിയേറ്റ്‌ എഡിറ്റര്‍ സി.പി. സൈതലവി കാളമ്പാടി ഉസ്‌താദിനെക്കുറിച്ച്‌ പറഞ്ഞുതന്നു. ചെന്നുകണ്ട്‌ സ്റ്റോറി തയ്യാറാക്കണം. ഇസ്‌ലാമിക പ്രബോധന രംഗത്ത്‌ തേജസ്സോടെ നിറഞ്ഞുനില്‍ക്കുന്ന മഹാപണ്ഡിതനെ അഭിമുഖീകരിക്കാനുള്ള ശങ്ക സി.പി. മാറ്റിത്തന്നു. പിന്നെയും ഓരോരോ സംശയങ്ങള്‍. പുറപ്പെടുന്നതിന്‌ മുമ്പ്‌ ഹസ്സന്‍ സഖാഫിയെ വിളിച്ച്‌ ചോദിച്ചു. കൂടുതല്‍ അറിയുന്തോറും ചെറിയ ആധിവന്നു. കാളമ്പാടി ഉസ്‌താദിന്റെ ഓര്‍മ്മകളിലൂടെ സഞ്ചരിക്കാനാണ്‌ നിര്‍ദേശം. ആരും കേള്‍ക്കാത്ത പഴയകാലത്തെക്കുറിച്ച്‌ വായനക്കാരോട്‌ പറയണം. അത്‌ ഉസ്‌താദില്‍നിന്ന്‌ കേള്‍ക്കണം. കൗതുകത്തോടെ അവതരിപ്പിക്കണം. ചോദ്യങ്ങള്‍ കുറിച്ചുണ്ടാക്കി. ഉപചോദ്യങ്ങളെക്കുറിച്ച്‌...

വിശ്വസിക്കാനാവില്ല...

അന്ന്‌ തിങ്കള്‍, സുബഹ്‌ ജമാഅത്തും കഴിഞ്ഞ്‌ പുതിയ ബ്ലോക്കിലെ തന്റെ റൂമിലേക്ക്‌ തിരിച്ചെത്തി പിന്നെ പതിവ്‌ വിര്‍ദുകള്‍. ശേഷം ഒഴിവ്‌ സമയം മുഴുവന്‍ കിതാബിന്റെ ഉള്ളറകളിലേക്കിറങ്ങി അതുല്യ മുത്തുകള്‍ ശേഖരിക്കുന്ന പതിവുശൈലി തുടര്‍ന്നു. സമയം 7 മണി കഴിഞ്ഞു. കിതാബ്‌ അടച്ച്‌വെച്ചു. ഇനി ക്ലാസിലേക്ക്‌ വരാനുള്ള തയ്യാറെടുപ്പുകള്‍. 10 മിനുട്ട്‌ മുമ്പ്‌ തന്നെ എല്ലാ ദിവസത്തെപ്പോലെ അന്നും ഇസ്‌താദ്‌ തന്റെ കട്ടിലില്‍ തല കുനിച്ചിരുന്നു. സമയം 7.28 ആയതെയുള്ളൂ, റൂമില്‍ നിന്നിറങ്ങി നേരേ മുത്വവ്വല്‍ സാനിയുടെ സബ്‌ഖ്‌ ഹാളിലേക്ക്‌ നടക്കാനൊരുങ്ങുമ്പോള്‍ ബെല്ല്‌ മുഴങ്ങി. മെല്ലെ ഉസ്‌താദ്‌ സബ്‌ഖ്‌ ഹാളിനടുത്തെത്തി എല്ലാവരും ആദരവോടെ എഴുന്നേറ്റ്‌ നിന്നു. പതിഞ്ഞ സ്വരത്തില്‍ വിദ്യാര്‍ഥികളോട്‌ സലാം ചൊല്ലി പീഠത്തിലേക്ക്‌ കയറി കസേരയിലിരുന്ന്‌ പതിവുപോലെ ഹാജര്‍ പട്ടികയെടുത്ത്‌ വിളി തുടങ്ങി. ഓരോ നമ്പറും സസൂക്ഷ്‌മം പറഞ്ഞ്‌ ഓരോരുത്തരുടെയും...

അവസാന അഭിമുഖം ചന്ദ്രികക്ക്‌

     പഴയകാലത്തിന്റെ റമസാന്‍കാഴ്‌ചകള്‍ തേടിയാണ്‌ കാളമ്പാടി അരീക്കത്ത്‌ വീട്ടിലേക്ക്‌ ചെന്നത്‌. വലിയ പണ്ഡിതന്റെ ലളിതജീവിതം അടയാളപ്പെടുത്തിയ വഴികള്‍. മാറ്റമില്ലാത്ത ഉമ്മറപ്പടികള്‍. ചാരുകസേരയില്‍ `സമസ്‌ത 85-ാം വാര്‍ഷികോപഹാരം 2012 രണ്ടാംപതിപ്പ്‌’ എന്ന വലിയ പു സ്‌തകത്തിലേക്ക്‌ കണ്ണുംനട്ട്‌ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍. തോളില്‍ പാതി തൂങ്ങി പച്ചനിറമുള്ള ഒല്ലി. തലയില്‍ ശുഭ്രവസ്‌ത്രത്തിന്റെ കെട്ട്‌. പുസ്‌തകത്തില്‍നിന്ന്‌ തല ഉയര്‍ത്തിയപ്പോള്‍ കാര്യമറിയിച്ചു. പഴയകാലത്തെ നോമ്പുവിശേഷങ്ങള്‍ വേണം.  സമൂഹത്തിന്‌ മുന്നില്‍ തലയെടുപ്പോടെ സംസാരിക്കുന്ന പണ്ഡിതശ്രേഷ്‌ഠന്‍ ഓര്‍മ്മകളിലേക്ക്‌ തലചരിച്ചു. റമസാനിന്റെ തലേന്നാളായിരുന്നെങ്കിലും തിരക്കുകൂട്ടാതെ ഓര്‍ത്തെടുത്തു. ആരോഗ്യപ്രശ്‌നങ്ങളുണ്ടായിട്ടും താല്‍പര്യത്തോടെ പറഞ്ഞുതുടങ്ങി. 1930-40 കാലഘട്ടത്തിലെ മലപ്പുറത്തിലൂടെ അദ്ദേഹം സഞ്ചരിച്ചു. സ്‌കൂളുകള്‍,...

Thursday, May 16, 2013

ആശുപത്രിയിലെ അന്ത്യനിമിഷങ്ങള്‍

     2012 ഒക്‌ടോബര്‍ 2 ന്‌ സുബ്‌ഹി നിസ്‌കാരം കഴിഞ്ഞ്‌ വിശ്രമിക്കുമ്പോഴാണ്‌ മൊബൈല്‍ ശബ്‌ദിക്കുന്നത്‌; കാളമ്പാടി ഉസ്‌താദ്‌ അത്യാസന്ന നിലയില്‍ ആശുപത്രിയിലാണ്‌.... ഉടനെ ജാമിഅയിലേക്ക്‌ ബന്ധപ്പെട്ടു. അര്‍ദ്ധരാത്രിയില്‍ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ അതിവേഗം ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഓടിക്കിതച്ച്‌ ആശുപത്രിയില്‍ എത്തിയപ്പോഴാണ്‌ ഐ.സി.യു.വില്‍ വെന്റിലേറ്ററിലാണെന്ന്‌ അറിയുന്നത്‌. അകത്തു പോയി കാണാന്‍ അധികൃതര്‍ അനുവാദം തന്നു. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ അനിഷേധ്യനായ അമരക്കാരന്‍ ശാന്തമായി ഉറങ്ങുന്നതുപോലെ. ഈ അവസ്ഥയില്‍ റൂമിലേക്ക്‌ വിട്ടുതന്നുകൂടെ എന്ന്‌ ഞാനും അസീസ്‌ ഫൈസിയും കൂടി ഡോക്‌ടറോട്‌ കെഞ്ചിനോക്കി. രണ്ട്‌ റിസല്‍ട്ടുകൂടി കിട്ടാനുണ്ടെന്നും നേരിയ പ്രതീക്ഷക്ക്‌ വകയുണ്ടെന്നുമാണ്‌ ഡോക്‌ടര്‍ പറഞ്ഞത്‌. പിന്നെയും അര മണിക്കൂറോളം ഇഴഞ്ഞുനീങ്ങി. പുറത്തേക്ക്‌ വന്ന ഡോക്‌ടറുടെ...

കാളമ്പാടി മുഹമ്മദ്‌ മുസ്ല്യാര്‍: പണ്ഡിതശ്രേഷ്ഠന്‍

ചരിത്രപാരമ്പര്യം ഉറങ്ങുന്ന മലപ്പുറം നഗരത്തോടു ചേര്‍ന്നുനില്‍ക്കുന്ന നാട്ടിന്‍പ്രദേശമാണു കാളമ്പാടി. ശംസുല്‍ ഉലമയും കൂറ്റനാടും അടക്കമുള്ള പണ്ഡിതപ്രതിഭകളുടെ ഗുരുനാഥനായിരുന്ന കോമുമുസ്ല്യാരും നൂറുകണക്കിനു മഹിതപണ്ഡിതന്‍മാര്‍ക്ക്‌ ഗുരുത്വം പകര്‍ന്നുനല്‍കിയ കോട്ടുമല അബൂബക്കര്‍ മുസ്ല്യാരും വളര്‍ന്നതും ജീവിച്ചതും ഈ അനുഗൃഹീതനാട്ടിലാണ്‌. എന്നാല്‍ നാടിന്റെ പേരില്‍ ഇവരാരും അറിയപ്പെട്ടിരുന്നില്ല. കാളമ്പാടിയുടെ പേരില്‍ അറിയപ്പെട്ടത്‌ മുഹമ്മദ്‌ മുസ്ല്യാരാണ്‌. കേരള മുസ്ലിംകളുടെ മതപരമായ തീരുമാനങ്ങളുടെ സിരാകേന്ദ്രമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അധ്യക്ഷപദവിയില്‍ കഴിഞ്ഞ ആറുവര്‍ഷമായി ഈ മഹാനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കാലം സമസ്തയുടെ സുവര്‍ണകാലഘട്ടമാണ്‌. പഴമ, എളിമ, വിനയം എന്നിവയെല്ലാം ഒത്തുചേര്‍ന്ന ഇസ്ലാമികമഹിതമായ സ്വഭാവഗുണങ്ങളെല്ലാം പരിലസിക്കുന്ന വലിയ മനുഷ്യനായിരുന്നു കാളമ്പാടി മുഹമ്മദ്‌ മുസ്ല്യാര്‍. എത്ര...

ഗുരുനാഥന്‍മാരുടെ ഗുരുവര്യന്‍

     സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റും ഉന്നത മതപണ്ഡിതനുമായിരുന്ന കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാരുടെ വിയോഗം കേരളീയ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം നികത്താനാവാത്ത നഷ്‌ടമാണ്‌. പ്രക്ഷുബ്‌ദമായ സമകാലിക സമൂഹത്തില്‍ നേരും നെറിയും വ്യക്തമാക്കി കൊടുക്കാന്‍ കഴിവും സാമൂഹികാംഗീകാരവുമുണ്ടായിരുന്ന ഒരു അത്യപൂര്‍വ്വ വ്യക്തിത്വമായിരുന്നു മഹാനവര്‍കള്‍. മുഴുവന്‍ ഇസ്‌ലാമിക വിജ്ഞാന ശാഖകളുടെയും ആഴിയിലേക്ക്‌ ഊളിയിട്ടിറങ്ങി അഗാധജ്ഞാനം നേടിയ മുഹമ്മദ്‌ മുസ്‌ലിയാര്‍ ഗുരുനാഥന്‍മാരുടെ ഗുരുവര്യനായിരുന്നു. 1934ല്‍ മലപ്പുറം കാളമ്പാടിയിലെ അരിക്കത്ത്‌ അബ്‌ദുറഹിമാന്‍ ഹാജിയുടെയും ഫാത്തിമ ഹജ്ജുമ്മയുടെയും മകനായി ജനിച്ച മഹാന്‍ കുട്ടിക്കാലത്ത്‌ തന്നെ മതപഠന രംഗത്തേക്ക്‌ പ്രവേശിച്ചു. അക്കാലത്തെ അത്യുന്നത പണ്ഡിതന്‍മാരുടെ ശിഷ്യത്വം സ്വീകരിച്ച മുഹമ്മദ്‌ മുസ്‌ലിയാര്‍ തന്റെ ബുദ്ധിവൈഭവം കൊണ്ടും അധ്വാന ശീലം കൊണ്ടും...

കാളമ്പാടി ഉസ്‌താദിന്റെ യാത്ര

സമസ്‌തയുടെ പ്രസിഡന്റല്ലേ, ഇനി പഴയതു പോലെ പറ്റില്ല. കാളമ്പാടി ഉസ്‌താദിനു യാത്രകളൊരുപാടുണ്ടാകും. തിരക്കു വര്‍ധിക്കും. പല സദസ്സിലും ഒഴികഴിവില്ലാതെ എത്തേണ്ടിവരും. പാണക്കാട്‌ സയ്യിദ്‌ ഉമറലി ശിഹാബ്‌ തങ്ങള്‍ പോംവഴി നിര്‍ദേശിച്ചു. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റിനു സഞ്ചരിക്കാന്‍ ഒരു കാര്‍ വാങ്ങുക. യോഗം പിരിഞ്ഞ ശേഷം ഉമറലി ശിഹാബ്‌ തങ്ങളുടെ തിരക്കൊഴിയാന്‍ കാത്തുനിന്നു കാളമ്പാടി ഉസ്‌താദ്‌. അതീവ വിനയത്തില്‍ തങ്ങളോടു പറഞ്ഞു: കാറൊക്കെ കൊണ്ടുനടക്കല്‍ വലിയ ഭാരമല്ലേ. തങ്ങള്‍ ഒന്നും വിചാരിക്കരുത്‌. നമ്മക്കത്‌ വേണ്ടാന്നു വെച്ചാലോ? ആ അഭ്യര്‍ത്ഥനയുടെ ആത്മാര്‍ത്ഥയില്‍ കാര്‍ പദ്ധതി റദ്ദാക്കപ്പെട്ടു. കാളമ്പാടി മുഹമ്മദ്‌ മുസ്‌ല്യാര്‍ എന്ന വയോധികനായ പണ്ഡിതന്‍ മലപ്പുറം കാവുങ്ങല്‍ ജങ്‌ഷനില്‍ ബസ്‌ കാത്തുനില്‍ക്കുന്ന പതിവു തുടര്‍ന്നു. പില്‍ക്കാലത്ത്‌ ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടുതല്‍ അലട്ടി തുടങ്ങിയപ്പോള്‍ സയ്യിദ്‌...

ജീവിതലാളിത്യത്തിന്റെ മഹാമാതൃക: തങ്ങള്‍

സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ അനുസ്‌മരിക്കുന്നു   അതീവ ലളിതമായി ജീവിക്കുകയും സൗമ്യമായി സംസാരിക്കുകയും ചെയ്‌ത മഹാപണ്ഡിതനാണ്‌ വിടവാങ്ങിയത്‌. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ്‌ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാരുടെ വേര്‍പാട്‌ പരിഹരിക്കാനാവാത്ത നഷ്‌ടമാണ്‌ സമുദായത്തിന്‌. ഓത്തുപള്ളിയിലും ദര്‍സിലും അറബിക്‌ കോളജിലും പഠിച്ച്‌ മതവിജ്ഞാനത്തിന്റെ അഗാധമായ മേഖലകളില്‍ എത്തിച്ചേരാന്‍ കഴിഞ്ഞ പണ്ഡിതനാണദ്ദേഹം. നാട്ടിന്‍ പുറത്തെ പള്ളി ദര്‍സു മുതല്‍ മതവിദ്യാഭ്യാസ രംഗത്തെ ഉന്നത കലാലയങ്ങളില്‍ വരെ അധ്യാപനം നിര്‍വഹിക്കാനും കഴിഞ്ഞ ഗുരുനാഥന്‍. ഉസ്‌താദുമാരുടെ ഉസ്‌താദ്‌. തന്റെ പാണ്ഡിത്യമോ പദവിയോ പരിഗണിക്കാതെ ആരുടെ മുന്നിലേക്കും നടന്നുചെല്ലുന്ന വിനയാന്വിതനായ പ്രസ്ഥാന നായകന്‍. കാളമ്പാടി ഉസ്‌താദിനെ പോലെ വാക്കിലും പ്രവൃത്തിയിലും ലാളിത്യം സൂക്ഷിക്കാന്‍ കഴിഞ്ഞവര്‍ പണ്ഡിതന്‍മാര്‍ക്കിടയിലും നേതാക്കള്‍ക്കിടയിലും വിരളമായിരിക്കും. പ്രവാചകന്‍മാരുടെ...

അനുശോചനങ്ങള്‍

പൂര്‍വികരുടെ ധര്‍മപാത പിന്തുടര്‍ന്ന പണ്ഡിതശ്രേഷ്ഠന്‍- ഹൈദരലി തങ്ങള്‍ മലപ്പുറം: മഹാന്‍മാരായ പൂര്‍വികരുടെ ധര്‍മപാത പിന്തുടര്‍ന്ന പണ്ഡിതശ്രേഷ്ഠനായിരുന്നു കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍ പറഞ്ഞു. ലാളിത്യവും വിനയവുമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. പാണക്കാട് കുടുംബവുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന കാളമ്പാടി മുസ്‌ലിയാരുടെ നിര്യാണം സമുദായത്തിന് വലിയ നഷ്ടമാണെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു ലളിതജീവിതം നയിച്ച പണ്ഡിതന്‍- സമദാനി കോട്ടയ്ക്കല്‍: സാധാരണക്കാരനെപ്പോലെ ജീവിച്ചതായിരുന്നു കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരുടെ ഏറ്റവുംവലിയ പ്രത്യേകതയെന്ന് എം.പി. അബ്ദുസ്സമദ് സമദാനി എം.എല്‍.എ. അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സമസ്തയുടെ സംഘടനാപരമായ വളര്‍ച്ചയും ഭദ്രതയും അദ്ദേഹം പരിപോഷിപ്പിക്കുകയും ചെയ്തു. പ്രശസ്തപണ്ഡിതന്‍, പ്രഗല്ഭനായ അധ്യാപകന്‍ എന്നീ നിലകളില്‍...

കാളമ്പാടി മുസ്‌ലിയാരുടെ നിര്യാണത്തില്‍ അനുശോചിച്ചു

മലപ്പുറം: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റുമായിരുന്ന കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരുടെ നിര്യാണത്തില്‍ കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷന്‍ ജില്ലാകമ്മിറ്റി അനുശോചിച്ചു. പ്രസിഡന്റ് ഇ.പി.അഷ്‌റഫ് ബാഖവി കാളികാവ്, സയ്യിദ് ശാഹുല്‍ ഹമീദ് തങ്ങള്‍ മൂന്നിയൂര്‍, സി. ഹംസ വഹബി ചെട്ടിപ്പടി, അബ്ദുല്‍ ഗഫൂര്‍ മൗലവി വണ്ടൂര്‍, കെ.ടി. ബഷീര്‍ തൃക്കലങ്ങോട്, സെക്രട്ടറി മുജീബ് റഹ്മാന്‍ പൂവ്വത്തിക്കല്‍, പി.ടി.അബ്ദുല്‍ ലത്വീഫ് വഹബി എന്നിവര്‍ പ്രസംഗിച്ചു. Posted on: 04 Oct 2...

കാളമ്പാടി ഉസ്‌താദിന്‌ കണ്ണീരോടെ വിട

 അന്തരിച്ച പ്രമുഖ മത പണ്ഡിതനും സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റുമായ കാളമ്പാടി മുഹമ്മദ്‌ മുസ്ല്യാര്‍ക്ക്‌ കണ്ണീരോടെ വിട. കാളമ്പാടി ജുമാ മസ്‌ജിദ്‌ ഖബര്‍സ്ഥാനില്‍ രാവിലെ 9 മണിക്ക്‌ ലക്ഷക്കണക്കിന്‌ വിശ്വാസികളുടെ അകമ്പടിയോടെ ജനാസ കാളമ്പാടി ജുമാ മസ്‌ജിദിലേക്ക്‌ കൊണ്ടുപോയി. 41 തവണയാണ്‌ മയ്യിത്ത്‌ നമസ്‌കാരം നടന്നത്‌. ആദ്യ നമസ്‌കാരത്തിന്‌ കോട്ടുമല കോംപ്ലക്‌സില്‍ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങളാണ്‌ നേതൃത്വം നല്‍കിയത്‌. പിന്നീട്‌ കോംപ്ലക്‌സിലും പള്ളിയിലുമായി നടന്ന നമസ്‌കാരത്തിന്‌ പ്രമുഖ സയ്യീദുമാരും പണ്ഡിതന്മാരും നേതൃത്വം നല്‍കി 9.20 ന്‌ ഖബറടക്കം നടന്നു. സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട ആളുകളും അന്ത്യോപചാരമര്‍പ്പിച്ചു. 1934-ല്‍ അരിക്കത്ത് അബ്ദുര്‍റഹ്മാന്‍ ഹാജിയുടെയും ആഇശയുടെയും മൂത്തമകനായി ജനിച്ച കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ ജ്ഞാനത്തിന്റെ ആദ്യനാളങ്ങള്‍ സ്വീകരിക്കുന്നത് പിതാവില്‍...

അന്ത്യോപചാരം അര്‍പ്പിക്കാന്‍ ആയിരങ്ങള്‍

മലപ്പുറം: ചൊവ്വാഴ്ച അന്തരിച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ ആയിരങ്ങളുടെ നീണ്ടനിര. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജിലാണ് മയ്യിത്ത് ആദ്യം പൊതുദര്‍ശനത്തിന് വെച്ചത്. മുസ്‌ലിയാരുടെ ശിഷ്യരടക്കം ഒട്ടേറെപ്പേര്‍ ഇവിടെയെത്തി അന്ത്യോപചാരം അര്‍പ്പിച്ചു. മയ്യിത്ത് നിസ്‌കാരത്തിന് ശേഷം അഞ്ചുമണിയോടെയാണ് മൃതദേഹം കാളമ്പാടിയിലെ വീട്ടിലെത്തിച്ചത്. തുടര്‍ന്ന് ആറ് മണിക്ക് കോട്ടുമല ഇസ്‌ലാമിക് കോംപ്ലക്‌സില്‍ എത്തിച്ച മയ്യിത്ത് ദര്‍ശിക്കാന്‍ ആയിരങ്ങള്‍ മണിക്കൂറുകള്‍ വരിനിന്നു. കോട്ടുമലയില്‍ നടന്ന ആദ്യ ജനാസ നിസ്‌കാരത്തിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വംനല്‍കി. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കേന്ദ്രമന്ത്രി ഇ. അഹമ്മദ്, വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, മുസ്‌ലിംലീഗ്...

ശൈഖുനാ കാളമ്പാടി ഉസ്താദ്‌ വഫാതായി

സമസ്ത കേരള  ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും പ്രമുഖ പണ്ഡിതനുമായ ശൈഖുനാ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍ വഫാത്തായി. ഹൃദായാഘാതത്തെത്തുടര്‍ന്ന് ഇന്നലെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ഇന്ന് ഉച്ചക്ക് ഇന്ത്യന്‍ സമയം 1 മണിയോടെയാണ് വഫാതായത്. 78 വയസ്സായിരുന്നു അദ്ദേഹത്തിന്. October 2, 20...

കാളമ്പാടി ഖിലാഫത്ത്

തബ്‌ലീഗ്‌ പ്രവര്‍ത്തനത്തിനെന്ന്‌ പറഞ്ഞ്‌ പള്ളിയിലെത്തിയവരോട്‌ ഖാസിയായ കാളമ്പാടി ഉസ്‌താദ്‌ ചോദിച്ചു: ``നിങ്ങളില്‍ കിതാബ്‌ ഓതിയവരുണ്ടോ?'' ഉണ്ടെന്ന്‌ പറഞ്ഞ്‌ ഒരാള്‍ മുന്നിലേക്ക്‌ വന്നു. ഉസ്‌താദ്‌ ഒന്ന്‌ രണ്ട്‌ ചോദ്യങ്ങള്‍ ചോദിച്ചപ്പോഴേക്ക്‌ അദ്ദേഹം വല്ലാതെ പരുങ്ങുന്നത്‌ കണ്ടു. അവരോട്‌ പറഞ്ഞു: ``ഈ മഹല്ലിലെ ദീനീകാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ഈ നാട്ടുകാര്‍ എന്നെ ശമ്പളം തന്ന്‌ നിശ്ചയിച്ചതാണ്‌. ഇവിടുത്തെ കാര്യം ഞാന്‍ നോക്കിക്കോളും. നിങ്ങള്‍ അടുത്ത വണ്ടിക്ക്‌ കയറുന്നതാണ്‌ നല്ലത്‌.'' തികഞ്ഞ ആദര്‍ശബോധം ജീവിതത്തില്‍ നിലനിര്‍ത്തുകയും ആദര്‍ശ വിരോധികളോട്‌ യാതൊരു വിട്ടുവീഴ്‌ചയുമില്ലാത്ത നിലപാടുമായിരുന്നു കാളമ്പാടി ഉസ്‌താദിന്റെ രീതി. പ്രമുഖ ചരിത്ര പണ്ഡിതനായിരുന്ന നെല്ലിക്കുത്ത്‌ മുഹമ്മദലി മുസ്‌ലിയാര്‍ മരണപ്പെട്ടപ്പോള്‍ ജനാസ സന്ദര്‍ശിക്കാന്‍ ഉസ്‌താദ്‌ പുറപ്പെട്ടു. മരണ വീടെത്തും മുമ്പ്‌ ഒരു പള്ളിക്കരികില്‍ വാഹനം...

Page 1 of 712345Next